Wednesday, June 1, 2011

വഴക്കിടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍




വിവാഹത്തിന് ഒരുങ്ങുന്ന ഒരു കാമുകനും കാമുകിക്കുമിടയിലെ പ്രണയ മധുരം നിറഞ്ഞ സംഭാഷണമാണിത്.

കാമുകന്‍: അതെ.... ഇനിയും വയ്യ... ഈ കാത്തിരിപ്പ്
കാമുകി: ഞാന്‍ നിന്നെ പിരിയണമെന്ന് നീ ആഗ്രഹിക്കുന്നോ?
കാമുകന്‍: ഒരിക്കലുമില്ല, അങ്ങിനെ ചിന്തിക്കാന്‍ കൂടി വയ്യ
കാമുകി: ശരിക്കും നീയെന്നെ പ്രേമിക്കുന്നുണ്ടോ?
കാമുകന്‍: തീര്‍ച്ചയായും. എല്ലായ്‌പ്പോഴും..
കാമുകി: നീ എന്നെ എപ്പോഴെങ്കിലും ചതിച്ചിട്ടുണ്ടോ?
കാമുകന്‍: ഒരിക്കലുമില്ല, എന്താണ് നീ അങ്ങിനെ ചോദിക്കുന്നത്.
കാമുകി: നീയെന്നെ ചുംബിക്കുമോ?
കാമുകന്‍: ചോദിക്കാനുണ്ടോ. കിട്ടുന്ന ഏതവസരത്തിലും ഞാന്‍ നിന്നെ..
കാമുകി: നീ എന്നെ ഉപദ്രവിക്കുമോ
കാമുകന്‍: ഏയ് ഒരിക്കലുമില്ല. ഞാനത്തരക്കാരനേയല്ല.
കാമുകി: എനിക്ക് നിന്നെ വിശ്വസിക്കാമോ
കാമുകന്‍: എന്താ അങ്ങിനെ പറയുന്നേ
കാമുകി: പ്രിയപ്പെട്ടവനേ..

ഇനി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമുള്ള അവരുടെ സംഭാഷണം കേള്‍ക്കണോ? ഈ സംഭാഷണം തന്നെ താഴെ നിന്ന് മുകളിലേക്ക് വായിക്കുകയേ വേണ്ടൂ...

വാക്കുകളില്‍ നിന്ന് എത്രയെളുപ്പമാണ് പ്രണയ മധുരം ചോര്‍ന്ന് കലഹത്തിന്റെ ചവര്‍പ്പ് നിറയുന്നതെന്ന് കണ്ടില്ലേ. 'പ്രണയം അന്ധമാണ്, വിവാഹമാണ് അതിന് കാഴ്ച നല്‍കുന്നതെന്ന സാമുവല്‍ ലിച്ചന്‍ബര്‍ഗിന്റെ വാക്കുകളില്‍ അതിന്റെ പൊരുളുണ്ട്.
കലഹം പലവിധമുലകില്‍ സുലഭം എന്നപോലെ ദാമ്പത്യവും കലഹസമൃദ്ധമാണ്. കലഹിക്കാത്ത ദമ്പതികളെത്തേടിയാല്‍ ബുദ്ധ നിര്‍ദേശപ്രകാരം ആരും മരിക്കാത്ത വീട്ടില്‍ നിന്ന് കടുക് തേടിപ്പോയ അമ്മയുടെ അവസ്ഥയിലാകും നാം. അത്രമേല്‍ കലഹം മനുഷ്യസഹജമാണ്. പ്രത്യേകിച്ച് ദാമ്പത്യത്തില്‍. വിവാഹത്തിന്റെ ആദ്യവര്‍ഷം പുരുഷന്‍ സംസാരിക്കും സ്ത്രീ കേള്‍ക്കും, രണ്ടാം വര്‍ഷം സ്ത്രീ സംസാരിക്കും പുരുഷന്‍ കേള്‍ക്കും, മൂന്നാം വര്‍ഷം ഇരുവരും സംസാരിക്കും നാട്ടുകാര്‍ കേള്‍ക്കും എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്.

ദാമ്പത്യം ഒരു കൂടിച്ചേരലാണ്. ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി ബല്യ ഒന്നാകുന്നത് പോലെയുള്ള ഒരു കൂടിച്ചേരല്‍. രണ്ട് വഴികളിലൊഴുകിയ പുഴകള്‍ ഒന്നായി ഒരു പുഴയാകുന്ന ആ പൊരുത്തത്തില്‍ തീര്‍ച്ചയായും ചു
ഴികളുണ്ടാവും. ഇളക്കവും ഇടര്‍ച്ചകളും ഇടക്കിടെയുണ്ടാകും. ചിലപ്പോള്‍ കലങ്ങിയും കലുഷമായും ഒഴുകും. അത് സ്വാഭാവികമാണ്. മുള്ളില്ലാത്ത മീന്‍ തേടുന്നത് പോലെ വ്യര്‍ത്ഥമാണ് വഴക്കുകളില്ലാത്ത ദാമ്പത്യത്തെ സ്വപ്‌നം കാണുന്നതും ആഗ്രഹിക്കുന്നതും.

യഥാര്‍ത്ഥത്തില്‍ വഴക്കിടാത്തവരെയാണ് പേടിക്കേണ്ടത്. സമൂഹത്തില്‍ അവര്‍ മാതൃകാ ദമ്പതികളായിരിക്കും. വിജയകരമായ ദാമ്പത്യത്തിന്റെ സില്‍വര്‍ ജൂബിലിയും അവര്‍ ആഘോഷിച്ചിട്ടുണ്ടായിരിക്കും. പക്ഷേ ഒരിക്കലും വഴക്കിടാത്ത ഇത്തരം ദമ്പതികളുടെ അവസ്ഥ അഗ്നിപര്‍വത സമാനമാണെന്നാണ് പല പഠനങ്ങളും പറയുന്നത്. അഭിപ്രായ ഭിന്നതകളെ മൂടിവെക്കുമ്പോള്‍, ദേഷ്യം അടക്കിവെക്കുമ്പോള്‍ നമ്മുടെ ആരോഗ്യമാണ് നഷ്ടപ്പെടുന്നത്, ആയുസ്സാണ് കുറയുന്നത.് മനസ്സില്‍ വിദ്വേഷത്തിന്റെ അണകള്‍ കെട്ടുന്നവര്‍ പുറമേ ഏറെ അടുപ്പമുള്ളവരായി തോന്നാമെങ്കിലും ഏറെ അകലെയായിരിക്കും. വിദ്വേഷത്തിന്റെ വിരേചനമാണ് വഴക്കുകള്‍. കലഹം ശാരീരിക പീഡനമാകാത്തിടത്തോളം ആരോഗ്യകരമാണ്. അത് മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കും. വഴക്കുകള്‍ വഴക്കിട്ട് തന്നെ തീര്‍ക്കണം. ഈ വഴക്കുകള്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കാനു
ള്ള അവസരങ്ങളുമാണ്. വഴക്കുണ്ടായാലേ വഴക്കമുണ്ടാവൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ.

പക്ഷേ വഴക്ക് മൂര്‍ച്ഛിക്കാതെയും കൈയ്യാങ്കളിയിലെത്താതെയും നോക്കണമെന്നുമാത്രം. ദാമ്പത്യത്തിലെ പിണക്കങ്ങളെ ഒരിക്കലും ഗുരുതരമാക്കരുത്. ദാമ്പത്യപ്പിണക്കങ്ങളെ സൗന്ദര്യപ്പിണക്കമെന്ന് പണ്ടേ വിളിക്കുന്നതിന് പിന്നിലെ യുക്തിയും അതാണ്. ദാമ്പത്യത്തിലെ വഴക്കുകളെ പര്‍വതീകരിക്കരുതെന്ന പാഠമാണ് ആ വിളിയിലുള്‍ച്ചേര്‍ന്നിരിക്കുന്നത്. വഴക്കിനെ വഴക്കായി ഉള്‍ക്കൊണ്ട് പരിഹരിക്കുന്നതിലാണ് ദമ്പതികള്‍ മിടുക്ക് കാണിക്കേണ്ടത്. അപ്പോള്‍ ദാമ്പത്യത്തിന്റെ മാറ്റും ദൃഢതയും കൂടും. പക്ഷേ ചെറുചെറു വഴക്കുകള്‍ പോലും വിവാഹമോചനത്തിലെത്തുകയാണിന്ന്. എന്തുകൊണ്ടാണിത്. വഴക്കിടുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ പോലും ദമ്പതികള്‍ മറക്കുന്നതാണ് കാരണം. വഴക്കിടുന്നതിനുമുണ്ട് ചില പ്രോട്ടോക്കോളുകള്‍. ദാമ്പത്യത്തിലെ വഴക്ക് വഷളായാല്‍ അത്രയോറെ മോശവും മാരകവുമായ പോരാട്ടം വേറെയുണ്ടാകില്ല. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം ആദ്യ ഭാര്യയുമായുള്ളതായിരുന്നു' എന്ന് എക്കാലത്തെയും മഹാനായ ബോക്‌സിങ് ചാമ്പ്യന്‍ മു
ഹമ്മദാലി ക്‌ളേയെക്കൊണ്ട് പറയിപ്പിച്ചത് അതാണ്.
ദാമ്പത്യത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലും ചില തിരുത്തലുകള്‍ വേ
ണം.
ത്യ സുസ്ഥിരതയ്ക്ക് വേണ്ടത് അഗാധ സൗഹൃദമാണ്. ഭാര്യ, ഭര്‍ത്താവ് എന്നതരത്തിലുള്ള പദവികള്‍ ചിലപ്പോഴെങ്കിലും അ
തി
ന് തടസ്സമാകുന്നുണ്ട്. പകരം ഇണകളെന്ന നിലക്ക് പരസ്പരം സങ്കല്‍പിച്ചുനോക്കൂ. ഭരണാധികാരിയും ഭരണീയയും എന്ന ബന്ധത്തിന് പകരം വേണ്ടത് ഇണയും തുണയുമെന്ന ഹൃദയാടുപ്പമാണ്. ഇടതും വലതും ചെരിപ്പുകള്‍ പോലെ ഒന്നിച്ചു നി
ല്‍ക്കുമ്പോള്‍ മാത്രം പൂര്‍ണമാകുന്ന ജൈവികതയാണ് ആണിലും പെണ്ണിലുമുള്ളത്.

വഴക്കിടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍
  • വിയോജിപ്പും വിദ്വേഷവും അപ്പപ്പോള്‍ വഴക്കിട്ട് തീര്‍ക്കുക. വെച്ചുകൊണ്ടിരിക്കരുത്.
  • ഇണയുടെ വികാരങ്ങളോട് സഹിഷ്ണുത പുലര്‍ത്തുക, മികച്ച കേള്‍വിക്കാരനാവുക.
  • വഴക്കിടുമ്പോള്‍ ക്രൂരവും കഠിന വേദനയുണ്ടാക്കുന്നതുമായ വാക്കുകള്‍ ഉപയോഗിക്കരുത്.
  • അര്‍ത്ഥം അറിഞ്ഞേ വാക്കുകള്‍ ഉപയോഗിക്കാവൂ.
  • സംസാരം വിഷയത്തിലൊതുങ്ങി നില്‍ക്കണം, കാടുകയറരുത്.
  • ഒരു കാര്യത്തിന് ഒരു വഴക്ക് എന്ന നിബന്ധന പാലിക്കണം.
  • ഒന്നില്‍തുടങ്ങി ഒരായിരം കാര്യങ്ങള്‍ പറഞ്ഞ് അലമ്പാക്കരുത്.
  • വഴക്ക് 48 മണിക്കൂറിലധികം നീണ്ടുനില്‍ക്കരുത്.
  • വഴക്ക് തുടങ്ങിയാല്‍ തീര്‍ക്കണം, വാക്കൗട്ടും മൗനവും പാടില്ല.
  • വഴക്ക് തീര്‍ത്ത് സമ്മതിച്ചേ പിരിയാവൂ.
  • വഴക്കിനിടയിലേക്ക് മറ്റുള്ളവരെ, പ്രത്യേകിച്ച് കുടുംബാംഗങ്ങളെ വലിച്ചിഴക്കരുത്.
  • വഴക്കിടുമ്പോള്‍ പങ്കാളിയുടെ കൈപിടിക്കുക( വഴക്കിന്റെ ആഴം കുറയാനും തല്ല് കിട്ടാതിരിക്കാനും ഒരു പോലെ ഉപകരിക്കും)
  • വഴക്കിന്റെ ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ ഫൗള്‍ വിളിക്കുക.
  • വഴക്കിലെ തമാശകള്‍ ആസ്വദിക്കുക.

2 comments:

  1. പ്രണയത്തിന്റെ കുറവല്ല പല ദാമ്പത്യങ്ങളെയും അസന്തുഷ്ടമാക്കുന്നത്, സൗഹൃദത്തിന്റെ അഭാവമാണ്. ദാമ്പ
    ത്യ സുസ്ഥിരതയ്ക്ക് വേണ്ടത് അഗാധ സൗഹൃദമാണ്.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete